ആ വീട്ടിൽ ഒരു കിഴവി ഉണ്ട് ,

ഒരു പട്ടിയും തിരിഞ്ഞു –

നോക്കാത്ത കിഴവി .

ഒരു നാൾ ഒരു പട്ടി 

ആ വീട്ടിലെത്തി .

അടഞ്ഞു കിടന്ന വാതിൽ 

രണ്ടു കുരയിൽ തുറന്നു .

സ്നേഹത്തളികയിൽ 

പാതി തുളുമ്പിയ കഞ്ഞിയുമായി 

കിഴവി മുടന്തി വന്നു

അത് കണ്ടു പട്ടിയും മുടന്തി 

തളിക കണ്ട പട്ടി 

പിന്നെയും കുര തുടർന്നു 

പട്ടിക്കെന്ത് കഞ്ഞി !

കുരച്ചു കുരച്ചു ,

മുടന്തി മുടന്തി 

കിഴവി കിടന്നു .

കണ്ണടച്ച് വായടച്ചു പട്ടിയും . 

അരി കലത്തിലെവിടെയോ 

പച്ചമാംസ ഗന്ധം കിട്ടി,

ഒരു കടലാസ് കഷ്ണം.

പട്ടിയത് തേടി ഓടി .

കലം തട്ടി കമഴ്ത്തി ,

അത് കേട്ട കിഴവിയുണർന്നു.

പട്ടി ചാടി ചവിട്ടി ,

മാംസം കടിച്ചു .

കിഴവി നിലവിളിച്ചു

“എൻ മകനേ “

ചുറ്റും നോക്കി ,

എങ്ങും നിശബ്ദത .

പട്ടി കുരച്ചില്ല , മുടന്തിയില്ല 

തിരിഞ്ഞു നോക്കിയില്ല

 മാംസം കടിച്ചോടി .

കോഴി കൂവി,

സൂര്യൻ വന്നു .

എഴുത്തച്ഛന്റെ കിളി പാടി 

അപ്പുറത്തെ വീട്ടിലെ 

കിഴവി പട്ടി ചത്തു !